2016, മേയ് 22, ഞായറാഴ്‌ച

ഭ്രാന്തൻ

ഈ അക്ഷരങ്ങൾ എനിക്ക് സമ്മാനിച്ചത്‌ നീയാണ്. നിന്നെ കണ്ടനാൾ മുതൽ അക്ഷരങ്ങളെ ഞാൻ സ്നേഹിച്ചു തുടങ്ങി. നിനക്ക് തരാൻ വേണ്ടി എഴുതിയ എത്രയോ പ്രണയലേഖനങ്ങൾ അകാലത്തിൽ മൃതിയടഞ്ഞു.... അങ്ങനെ എഴുതിയെഴുതി എന്റെ കൈയക്ഷരം മനോഹരമായി. പക്ഷേ, എന്റെ ജീവിതം അക്ഷരതെറ്റുകൾ നിറഞ്ഞതായി.
നമ്മുടെ പ്രണയ നാളുകളിൽ എന്റെ സ്വപ്നങ്ങൾക്ക് നിറമുണ്ടായിരുന്നു. ഇപ്പോൾ നിറംക്കെട്ട ജീവിതത്തിന്റെ ഇരുട്ട് മുറിയിൽ ഞാൻ അടക്കപ്പെട്ടിരിക്കുന്നു.
ഇപ്പോൾ എന്നെ തൊട്ടുരുമി നിൽക്കുന്ന ഈ ചങ്ങല കണ്ണികളെ ഞാൻ പ്രണയിക്കുന്നു.
ചില സമയങ്ങളിൽ ഈ ചങ്ങല കണ്ണികളും എന്നെ വേദനിപ്പിക്കും. ഈ കണ്ണികൾ ഉരഞ്ഞുണ്ടായ വ്രണത്തിൽ ഉരയുമ്പോൾ  ഭയങ്കര വേദന ആയിരിക്കും. അത് തൊലി പുറത്താണ്. പക്ഷെ, നീ ഏൽപ്പിച്ച മുറിവ് എന്റെ മനസ്സിനെയാണ്‌ കൊത്തി വലിക്കുന്നത്. ആ വേദന സഹിക്കില്ല പൊന്നേ..
അന്ന് നിന്നോട് നിന്റെ കൂട്ടുകാരികൾപ്പോലും കേൾക്കാതെ സൗമ്യമായി ഞാൻ സംസാരിച്ചിരിന്നു.
ഇന്ന് നിന്റെ പേരു ചൊല്ലി ഉറക്കെ സംസാരിക്കുന്നു.അലറി വിളിക്കുന്നു. അതുക്കേട്ടു ചിലർ പരിഹസിക്കും . ചിലർ സഹതപിക്കും.
ഞാൻ ഈ നാട്ടിലെ വിലപ്പിടിപ്പുള്ള മനുഷ്യനാണ്. ഈ നാട്ടിലെ കുഞ്ഞുങ്ങൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്റെ പേരു പറഞാണത്രെ അവരെ കഴിപ്പിക്കുന്നത്..ഹ..ഹാ...ഹ..നീയെനിക്കു സമ്മാനിച്ചിട്ട് പോയ പേരെന്താണന്നൊ സഖിയെ...ഭ്രാന്തൻ.
പക്ഷേ, എന്റെ മനസ്സിൽ ക്ലാവ് പിടിക്കാത്ത കുറച്ചു ഓർമകളുണ്ട്. നമ്മുടെ പ്രണയ നാളുകൾ സമ്മാനിച്ച ഓർമ്മകൾ. കുറച്ചു ഭ്രാന്തു പിടിക്കാത്ത ചിന്തകളുണ്ട്. നീയെനിക്കു സമ്മാനിച്ച നല്ല നിമിഷങ്ങൾ.
ഈ ഇരുട്ട് മുറിയിൽ ഞാനൊറ്റക്കാണ്‌.നമ്മൾ സ്വപ്നം കണ്ട മണിയറയില്ല......
മുല്ലപൂക്കളില്ല.....
ചിലപ്പോൾ എന്നെ കാണാൻ ആരൊക്കെയോ വരുന്നു. ആ ആൾക്കൂട്ടത്തിൽ നീയുണ്ടോ പ്രിയതേ...എന്നെ കാണാൻ ഒന്നു വരുമോ..?
എന്റെ ഈ ജീവിതം അണയുന്നതിനു മുമ്പ്.
ഒന്നു വരുമോ സഖിയെ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ