2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

" ഓണാശംസകള്‍..."

കരിംകര്‍ക്കിടകം കണ്ണീരണിഞ്ഞു പിന്നില്‍ മറഞ്ഞു..
വീണ്ടുമൊരു പൊന്നോണ പുലരി കൂടി...
ഇരുള്‍ വീണ രാത്രികളില്‍ നിന്ന് എന്നെ
വിളിച്ചുണര്‍ത്തുവാന്‍ അവള്‍ വീണ്ടുമെത്തി..
എന്‍റെ പൊന്നാവണി പെണ്ണ്.
തുമ്പക്കും തുമ്പിക്കും പ്രീയപെട്ടവള്‍..
ഇളം വെയിലില്‍ ഇത്തിരി ചൂടും ഒത്തിരി വെട്ടവുമേറ്റ്
മുക്കുറ്റികള്‍ പുഞ്ചിരിക്കുന്നു..
ഇല കുമ്പിളില്‍ പൂക്കള്‍ നിറയുന്നു.
ഉള്ളില്‍ ഓര്‍മ്മകള്‍ തീര്‍ക്കുന്ന പൂക്കളവും..
പഴയ നൊമ്പരങ്ങളുടെ ക്ലാവ് തേച്ചു മിനുക്കി തിരിയിട്ടു കത്തിച്ചു
എനിക്കവള്‍ പുലര്‍ വിളക്കൊരുക്കുന്നു.
ഞാറ്റു പാടങ്ങളില്‍ നിന്ന് കൊയ്ത്തു പാട്ടുയരുമ്പോള്‍
ഓണം മനസ്സില്‍ നഷ്ട്ട സ്മൃതികള്‍ ഉണര്‍ത്തുമ്പോള്‍
നമുക്കൊരു നിമിഷമെങ്കിലും എല്ലാം മറന്നു കാതോര്‍ക്കാം..
എല്ലാവര്‍ക്കും എന്‍റെ " ഓണാശംസകള്‍..."