2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

ജീവിതം....ഇതുവരെ..!

അനിലേട്ടാ.., ഇതാ ചായ.
അനുവിന്റെ വിളികേട്ടു പെട്ടെന്ന് ഞെട്ടിപ്പോയി.
നിങ്ങളെന്ത മനുഷ്യനെ ഈ മഴയും നോക്കി ഇത്ര ആലോചിക്കാൻ...?
അപ്പോഴാണ് ഓർത്തത്‌...മഴയുടെ ശക്തി കൂടിയിരിക്കുന്നു. കണ്ണടയൂരി ടേബിളിൽ വെച്ചു.
ആലോചന തീർന്നോ അനിലേട്ടാ..?
 ചായ കപ്പ്
 എന്റെ നേരെ നീട്ടിക്കൊണ്ടു അനുവിന്റെ ചോദ്യം തുടർന്നു. ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി കൊണ്ട് തന്നെ കപ്പ് വാങ്ങി. ഇതെന്താ അനിലേട്ടാ ആദ്യമായി കാണുന്നതുപ്പോലെ.....
പഴയ തൊട്ടാവാടി പെണ്ണിൽ നിന്ന് അനു ഒരുപാടു മാറിയിരിക്കുന്നു. അവളൊരു പക്വതയൊത്ത കുടുംബിനി ആയിരിക്കുന്നു.

ഞാൻ വെറുതെ നമ്മുടെ പഴയ കാലത്തേ കുറിച്ചു ആലോചിച്ചുക്കൊണ്ടിരിക്കുകയായിരുന്നു.
നമ്മുടെ പ്രണയ കാലത്തെക്കുറിച്ച്....
വർഷം പന്ത്രണ്ടു കഴിഞ്ഞു. മക്കളും രണ്ടായി. ഇപ്പോഴും പഴയ കാലവും ഓർത്തിരിന്നോ.
അനുവിന് ചെറിയ ദേഷ്യം വന്നു.
എന്നാലും അതോർക്കാൻ നല്ല സുഖമല്ലേ അനു. ഞാൻ പഴയ കാമുകനായി.
ഇനിയെന്നെങ്കിലും ആ കാലം തിരിച്ചു വരുമോ...?
ഈ മഴയൊക്കെ അന്നു നിനക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഞാനൊന്നു പിണങ്ങിയാൽ നിനക്ക് ഭയങ്കര സങ്കടമായിരുന്നു. ഞാൻ അനുവിനെ നോക്കി. അവളും മഴത്തുള്ളികളിലൂടെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്നു. ഓർമകളിലേക്ക് അനുവും മനസ്സ് തിരിച്ചു പിടിച്ചിരിക്കുന്നു.
മൂന്ന് വർഷം.....പ്രണയത്തിന്റെ മധുരം നിറഞ്ഞ മൂന്നു വർഷങ്ങൾ. സ്വപ്‌നങ്ങൾ പങ്കുവെച്ച നെൽപ്പാടങ്ങൾ. ജീവിതം കോർത്തെടുത്ത പുഴതീരം. അങ്ങനെ എന്നിൽ അവളും, അവളിൽ ഞാനും അലിഞ്ഞു ചേർന്ന ദിനങ്ങൾ.

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു എന്റെ കൂടെ ഇറങ്ങി വന്നവൾ.
അനിലേട്ടാ.., എന്ത് പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും ,സുഖമായാലും ദു:ഖമായാലും നമ്മൾക്ക് ഒന്നിച്ചു പങ്കുവെയ്ക്കാം. ജീവിതത്തിലേക്ക് ആയാലും മരണത്തിലേക്കു ആയാലും അനിലേട്ടന്റൊപ്പം ഞാനും കാണും. അവളുടെ അന്നത്തെ കണ്ണുകളിലെ തിളക്കം...ആ ഉറച്ച മനസ്സ്. പിന്നെ , ഒരുപാടൊന്നും ആലോചിക്കാൻ നിൽക്കാതെ ആ കൈ പിടിച്ചു. എല്ലാ എതിർപ്പുകളെയും അവഗണിച്ചു...പന്ത്രണ്ടു വർഷം മുമ്പ് എന്റെ ജീവിതത്തിലേക്ക് വലതുകാൽ വെച്ച് കയറിയ എന്റെ അനു....
പിന്നെ ജീവിതത്തിനോട് ഒരു സമരം തന്നെയായിരുന്നു. ഒന്നുമില്ലായിമയിൽ നിന്ന് എന്തെങ്കിലുമൊക്കെ ആകാൻ. കൈ പിടിച്ച പെണ്ണിനെ അല്ലലില്ലാതെ പോറ്റാൻ. കൂടെ അവൾ ഉള്ളതുക്കൊണ്ട് ഒരു ധൈര്യമായിരുന്നു. എന്നും കൂടെ കാണുമെന്നു വാക്കു കൊടുത്തു കൂടെ കൂട്ടിയെങ്കിലും ഇടയ്ക്കിടയ്ക്ക് വരുന്ന വിരുന്നുക്കാരനെപ്പോലെ ഞാനും ഒരു പ്രവാസിയായി. പത്തു വർഷം.....അനുവിന് ഞാൻ കാണിച്ചു കൊടുത്ത സ്വപ്‌നങ്ങൾ സഫലമാകുവാൻ പത്തുവർഷം വേണ്ടി വന്നു.
വലുതല്ലങ്കിലും ഒരു വീട് വെച്ചു. അണിനു ആണിനേയും, പെണ്ണിന് പെണ്ണിനേയും ആയി  ഈശ്വരൻ രണ്ടു കണ്മണികളെ തന്നു. അല്ലലില്ലാതെ ജീവിക്കാനുള്ള ചെറിയൊരു ബിസിനെസ്സും തുടങ്ങി. രണ്ടു വർഷമായി വിരുന്നുകാരന്നല്ലാതെ വീട്ടുകാരനായി അനുവിന്റെയും,മക്കളുടെയും കൂടെ ജീവിക്കാൻ തുടങ്ങിയിട്ട്.

കാറ്റടിച്ചു മഴത്തുള്ളികൾ പാളി വന്നു അനുവിന്റെ മുഖത്ത് തട്ടി. അപ്പോഴാണ് അവളും ഓർമകളിൽ നിന്ന് മുക്തയായത്.
അനിലേട്ടാ, എന്തിരിപ്പ ഈ ഇരിക്കുന്നത്...?
അല്ല, ഞാൻ ആലോചിക്കുകയായിരുന്നു. നമ്മൾ സ്വപ്നം കണ്ടതുപ്പോലെ നമ്മൾക്കൊരു ജീവിതം ഈശ്വരൻ തന്നല്ലോ.
ഞാൻ വന്നതിൽ പിന്നെയാണ് അനിലേട്ടന് ഈ ഭാഗ്യമൊക്കെ വന്നത്. അനു പറഞ്ഞു നിർത്തി. ശരിയാണ് അനു. നീയാണ് എന്റെ ഭാഗ്യം. ഇനി നമ്മുടെ മക്കൾ അവരുടെ സ്വന്തം കാലിൽ നിൽക്കുന്നത് വരെ നമ്മുക്ക് വിശ്രമമില്ലല്ലോ. അവരെ പഠിപ്പിച്ചു നല്ല നിലയിലാക്കണം. പിന്നെ, അവരിഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കട്ടെ...അവരിഷ്ട്ടപ്പെടുന്നവരുടെ കൂടെ ഒരു ജീവിതം. അല്ലെ, അനു.
അനിലേട്ടൻ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ..അതിനു ഞാൻ സമ്മതിക്കില്ല.അന്ന് ഞാൻ ഈ പടിയിറങ്ങും.
അതിനല്ലേ ഇത്ര കഷ്ടപ്പെട്ട് ഞാൻ അവരെ വളർത്തുന്നത്. ചായകപ്പും എടുത്തു ദേഷ്യത്തോടെ അനു അകത്തേക്ക് കയറി പോയി....
ഇതാണ് പെണ്ണ്....
കാമുകന്റെ കൊഞ്ചൽ ഏറ്റു വാങ്ങുന്നവൾ....ഭർത്താവിന്റെ സംരക്ഷണം ആഗ്രഹിക്കുന്നവൾ...ലാളന കൊണ്ടും, കൊഞ്ചലുകൾ കൊണ്ടും, സംരക്ഷണം കൊണ്ടും മക്കളെ വളർത്തുന്നവൾ..
അനുവും ഒരു കുടുംബിനി ആയിരിക്കുന്നു. സ്വന്തം മക്കളിൽ പ്രതീക്ഷകൾ വെയ്ക്കുന്നു.

മഴയുടെ ശക്തി കുറഞ്ഞിരിക്കിന്നു....പതിയെ പതിയെ നേർത്ത് നേർത്ത് വരുന്ന മഴതുള്ളികൾ...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ